Friday, January 29, 2010

പത്മ പുരസ്കാരങ്ങളും രാഷ്ട്രീയകോമാളികളും

രാഷ്ട്രത്തിന്റെ പത്മ പുരസ്കാരങ്ങള്‍ പതിവ് പോലെ പ്രഖ്യാപിച്ചു. അര്‍ഹിക്കുന്ന പല പ്രമുഖകലാകാരന്മാരെ ആദരിച്ചും ചിലരെ അവഗണിച്ചും... അവരില്‍ വര്‍ഷങ്ങളായി അവഗണന ഏറ്റുവാങ്ങുന്നവരിലോരാളാണ് ഗായിക എസ്.ജാനകി. 1957 ലാണ് എസ് ജാനകി സിനിമാ ലോകത്തെത്തിയത്. ഹിന്ദുസ്ഥാനി സന്ഗീത്തിന്റെയോ കര്‍ണാടക സംഗീതത്തിന്റെയോ തണലില്ലാതെ പതിനെട്ടു ഭാഷകളിലായി അവര്‍ പാടി അനശ്വരമാക്കിയ ഗാനങ്ങള്‍ ഇരുപത്തെഴായിരത്തോളം.
  മധുരമായൊരു പാട്ട് മലയാളി കേട്ടത് എസ് ജാനകിയിലൂടെയാണെങ്കില്‍ ഗായികക്കു പ്രിയം മലയാള ഭാഷയാണ്‌. പാടി തുടങ്ങിയ കാലം മുതല്‍ ജാനകി മലയാളത്തില്‍ സജീവമാണ്. മലയാളത്തിനു ആദ്യമായി ഗായികക്കുള്ള പുരസ്കാരം നേടിത്തന്നത് ആന്ധ്രാക്കരിയായ ജാനകിയാണ്. അന്‍പത്തിമൂന്ന് വര്ഷമായി മലയാളം, തമിഴ്, തെലുങ്ക്,കന്നട,തുളു,സൌരാഷ്ട്ര,ഹിന്ദി,സിംഹള, ഒറിയ തുല്ടങ്ങിയ ഭാഷകളില്‍ നിറഞ്ഞു നില്‍കുന്ന ഈ ഗായികയെ തേടി ഇനിയും പത്മ പുരസ്കാരം എത്തിയിട്ടില്ല.
     പതിനാലു തവണ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന അവാര്‍ഡ്, പത്ത് തവണ തമിഴുനാടു സര്‍ക്കാര്‍ അവാര്‍ഡ്, ഏഴുതവണ ആന്ധ്രാ സംസ്ഥാന അവാര്‍ഡ്,ഒറിയ സംസ്ഥാന്‍ അവാര്‍ഡ്, വ'ഇവിധ് ഭാഷകളിലായി നാല് ദേശീയ അവാര്‍ഡ്, കലൈമാമണി പട്ടം, മദര്‍ തെരേസ പുരസ്കാരം, മൈസൂര്‍ യൂനിവേഴ്സിട്ടിയുറെ ടോക്ടറെറ്റ്‌ സുര്‍ സിങ്ങര്‍ ബിരുദം, ഗല്ഫ് മലയാളം മ്യൂസിക്കല്‍ അവാര്‍ഡ്, സ്വരലയ പുരസ്കാരം, സമഗ്ര സംഭാവനക്കുള്ള കേരള സംസ്ഥാന പുരസ്കാരം, നിരവധി സംഘടനകളുടെ പുരസ്കാരങ്ങള്‍ ഇത്രയൊക്കെ ആയിട്ടും പത്മ പുരസ്‌കാരങ്ങള്‍ അകലെ.
     എത്രയോ ആസ്വാദക മനസ്സുകളെ രാഗാര്‍ദ്രമാക്കിയ ജാനകിയമ്മക്ക്പത്മ പുരസ്കാരം നല്‍കി രാഷ്ട്രം ആദരിക്കത്തത്തില്‍ ആ മധുര ശബ്ദം ശ്രവിച്ച ഓരോ  ആസ്വാദകനും പങ്കുണ്ട്.സപ്തതിയും കഴിഞ്ഞു ഇന്നും നമുക്കായി ജാനകിയമ്മ പാടുന്നു.വെളുത്ത വസ്ത്രവും നന്മ നിറഞ്ഞ മനസ്സുമായി.....
ഇത്തവണയും ജാനകിക്കില്ല..
manoramaonline-29/01/2010

ഉത്തരാധുനിക വീക്ഷണം:
ഇവിടെ രാഷ്ട്രിയക്കാര്‍ക്ക് അവരെ സ്പോണ്സര്‍ ചെയ്യുന്ന മുതലാളിമാര്‍ക്ക് വേണ്ടി  പത്മ പുരസ്കാരങ്ങള്‍ക്കും മറ്റും അവരെ നോമിനേഷന്‍ കൊടുക്കനല്ലാതെ  ജാനകി അമ്മയെ പോലുള്ള നാടിന്റെ അഭിമാനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എവിടെ സമയം, അവര്‍ക്കൊക്കെ അവാര്‍ഡ് കിട്ടിയാലെന്തു കിട്ടിയില്ലെന്കിലെന്തു. പണത്തിനു മേലെ പരുന്തും പറക്കില്ലെ ന്നാണല്ലോ...വിധി അല്ലാതെന്ത്......

Monday, January 25, 2010

അവകാശപ്രഖ്യാപനത്തിലൂടെ മറനീക്കുന്ന ഹിന്ദുത്വ അജണ്ട

ശ്രീനാരായണ ധര്‍മപരിപാലന (എസ്.എന്‍.ഡി.പി) യോഗം ശ്രീനാരായണഗുരുവിന്റെ ധര്‍മം തന്നെയാണോ പരിപാലിക്കുന്നതെന്ന് സംഘടനക്കകത്തും പുറത്തും പലരും സംശയം ഉന്നയിച്ചുകേട്ടിട്ടുണ്ട്. ജാതി ചോദിക്കരുതെന്ന് ഉപദേശിച്ച ഗുരുവിന്റെ അനുയായികള്‍ എപ്പോഴും ജാതി മാത്രമാണ് പറയുന്നതെന്നതാണ് പുറത്തുള്ളവരുടെ മുഖ്യ ആരോപണം. എന്നാല്‍ എസ്.എന്‍.ഡി.പി മതദ്വേഷം ഉണ്ടാക്കുന്ന സംഘടനയാണെന്ന ആരോപണം ആരും ഇതുവരെ ഉന്നയിച്ചു കേട്ടിട്ടില്ല. പക്ഷേ 'പകരക്കാരനില്ലാത്ത അമരക്കാര'ന്റെ അപ്രമാദിത്വം സംഘടനയില്‍ സ്ഥാപിതമായതോടെ ഇക്കാലമത്രയും ദുര്‍ബലമായാണെങ്കിലും ജാതിവ്യവസ്ഥക്കും സവര്‍ണമേധാവിത്വത്തിനുമെതിരെ വിമര്‍ശമുന്നയിച്ചിരുന്ന എസ്.എന്‍.ഡി.പി യോഗം അതെല്ലാം ഏതാണ്ട് നിറുത്തി വിമര്‍ശത്തിന്റെ കുന്തമുന, 'സംഘടിത മതശക്തികള്‍'ക്കെതിരെ തിരിച്ചുവെക്കാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ നിവര്‍ത്തനപ്രക്ഷോഭത്തിന്റെ കാലത്തെ ഈഴവഫമുസ്‌ലിംഫക്രൈസ്തവസഖ്യത്തെ 'നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുക്കളു'ടെ ഐക്യം, 'നായര്‍ഫഈഴവ ഐക്യം' എന്നീ അസംബന്ധങ്ങളാല്‍ പ്രതിസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഒരിക്കല്‍ക്കൂടി (ആര്‍. ശങ്കറിന്റെ കാലത്തെ ഹിന്ദുമഹാ മണ്ഡലം ഓര്‍ക്കുക) ആരംഭിച്ചു. മാത്രമല്ല, 'ന്യൂനപക്ഷ പ്രീണന'ത്തിനെതിരായും 'ഭൂരിപക്ഷ സമുദായങ്ങള്‍' നേരിടുന്ന അവഗണനക്കെതിരെയും ഉള്ള വായ്ത്താരികള്‍ സംഘടനക്കകത്തും പുറത്തും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. അങ്ങനെ സംഘ്പരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന പല വാദങ്ങളും അതേ രീതിയിലോ കൂടുതല്‍ ശക്തമായോ എസ്.എന്‍.ഡി.പിയും ഉയര്‍ത്തുന്നത് കണ്ടുതുടങ്ങി.
   ഈ പശ്ചാത്തലത്തില്‍, ഇന്നലെ കൊച്ചിയില്‍ നടന്ന യോഗത്തിന്റെ നാലാം അവകാശ പ്രഖ്യാപനസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രഖ്യാപനരേഖാ കരടിലെ 'ന്യൂനപക്ഷ' (വിശേഷിച്ചും മുസ്‌ലിം) വിരുദ്ധ പരാമര്‍ശങ്ങളില്‍ അദ്ഭുതപ്പെടാനില്ല. അവകാശപ്രഖ്യാപന രേഖയിലെ കണക്കുകളും വാദങ്ങളും തമ്മില്‍ പ്രകടമായ പൊരുത്തക്കേടുണ്ട്. എന്നാല്‍,മുഖ്യധാരാ മാധ്യമങ്ങള്‍ വളര്‍ത്തി വികസിപ്പിച്ച 'ന്യൂനപക്ഷ'വിരോധം സ്വാംശീകരിച്ചതുകൊണ്ട് അണികള്‍ ആ പൊരുത്തക്കേട് കാണാനോ, കണ്ടാല്‍ത്തന്നെ ചൂണ്ടിക്കാണിക്കാനോ സാധ്യതയില്ല. ആ പൊരുത്തക്കേട് മനസ്സിലാക്കിയാലേ എസ്.എന്‍.ഡി.പി യോഗം കെട്ടിപ്പൊക്കിയിരിക്കുന്ന 'ന്യൂനപക്ഷ' (മുസ്‌ലിം എന്നു വായിക്കുക) വിരോധത്തിന്റെ അടിത്തറ എത്രമാത്രം ദുര്‍ബലമാണെന്ന് അറിയാന്‍പറ്റൂ. അവകാശപ്രഖ്യാപന രേഖയിലെ പട്ടികകള്‍ പ്രകാരം കേരളത്തിലെ വിവിധ സമുദായങ്ങളുടെ ജനസംഖ്യ ഇപ്രകാരമാണ്.

സമുദായം                                           ജനസംഖ്യ ശതമാനത്തില്‍
ഈഴവര്‍                                             29
നായര്‍                                               12
മുസ്‌ലിംകള്‍                                         23
ക്രിസ്ത്യാനികള്‍
(സുറിയാനികളും ലത്തീനും ഉള്‍പ്പെടെ)          17
മറ്റുള്ളവര്‍ (ദലിതര്‍, ആദിവാസികള്‍,
മറ്റ് സവര്‍ണര്‍, മറ്റ് ഒ.ബി.സികള്‍
മുതല്‍ പേര്‍)                                        19
ആകെ                                              100

ഈ കണക്ക് എവിടെനിന്ന് എന്നറിയില്ല. ജാതിതിരിച്ച് സെന്‍സസ് എടുക്കുന്ന ഏര്‍പ്പാട് ഭാരതസര്‍ക്കാര്‍ 1931നുശേഷം നിറുത്തിയതിനാല്‍ സര്‍ക്കാര്‍രേഖകളില്‍ നിന്ന് ജാതിക്കണക്ക് ലഭ്യമാവില്ല. അതിനാല്‍ ഓരോ സമുദായവും തോന്നിയപോലെ കണക്ക് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെവരുമ്പോള്‍ സ്വന്തം ജനസംഖ്യ അല്‍പം പെരുപ്പിച്ചുകാണിക്കുന്നത് സ്വാഭാവികം. പക്ഷേ, മതം തിരിച്ചും പട്ടികജാതിഫപട്ടികവര്‍ഗം തിരിച്ചും കണക്ക് ലഭ്യമായതിനാല്‍ മുസ്‌ലിം, ക്രിസ്ത്യന്‍, എസ്.സിഫഎസ്.ടി കണക്കുകളില്‍ അഭ്യാസം പറ്റില്ല. എന്നാല്‍, ഇവിടെ അതിലും കള്ളത്തരം കാണിച്ചിരിക്കുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍ ജനസംഖ്യ എസ്.എന്‍.ഡി.പി കുറച്ചു കാണിച്ചിരിക്കുന്നു. സെന്‍സസ് അനുസരിച്ച് കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 24.75% ആണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2004ലെ 'കേരളപ~ന'മനുസരിച്ചാണെങ്കില്‍ അത് 26.88 ശതമാനമാണ്, ഈഴവര്‍ 22.91 ശതമാനവും, ക്രൈസ്തവജനസംഖ്യ, സെന്‍സസ് അനുസരിച്ച് 19.02%വും പരിഷത്ത് പ~നമനുസരിച്ച് 18.33% വും ആണ് (എസ്.എന്‍.ഡി.പിയുടെ കണക്കിലെന്ന പോലെ ലത്തീന്‍ഫദലിത് ക്രൈസ്തവര്‍ എത്ര ശതമാനമാണുള്ളതെന്ന് ഈ രണ്ടു കണക്കുകളിലും ഇല്ല). അതവിടെ നില്‍ക്കട്ടെ. എസ്.എന്‍.ഡി.പി നല്‍കിയ കണക്കുകള്‍ അനുസരിച്ചുതന്നെ മുസ്‌ലിംകളുടെ പ്രാതിനിധ്യക്കണക്കുകള്‍ പരിശോധിച്ചുനോക്കാം.

മുസ്‌ലിംപ്രാതിനിധ്യം
എയ്ഡഡ്‌മേഖലയിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ജനസംഖ്യാനുപാതികമായി ഈഴവര്‍ക്ക് 49ഉം മുസ്‌ലിംകള്‍ക്ക് 39ഉം ലഭിക്കേണ്ടതാണ്. ക്രൈസ്തവര്‍ക്ക് 29ഉം നായന്‍മാര്‍ക്ക് 20ഉം മറ്റുള്ളവര്‍ക്ക് 32ഉം ലഭിക്കണം. എന്നാല്‍ ലഭിച്ചത് ഈഴവര്‍ക്ക് 18 (ഫ31), മുസ്‌ലിംകള്‍ക്ക് 39 (കൂടുതലോ കുറവോ ഇല്ല), ക്രൈസ്തവര്‍ക്ക് 47 (+49), നായന്‍മാര്‍ക്ക് 20 (കൂടുതലോ കുറവോ ഇല്ല), മറ്റുള്ളവര്‍ക്ക് 14 (ഫ18) എന്നിങ്ങനെയാണ്. എയ്ഡഡ് സ്‌കൂളുകളുടെ, സമുദായം തിരിച്ച പട്ടികയനുസരിച്ച് ക്രിസ്ത്യാനികള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ജനസംഖ്യ പ്രകാരം കിട്ടേണ്ടതിനേക്കാള്‍ കുറവാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും കുറവ് ഈഴവര്‍ക്കുതന്നെ. സ്വന്തമായി സ്‌കൂളുകള്‍ എന്ന 'ആഡംബര'ത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും(?) അവകാശമില്ലാത്ത ദലിതരെയും മറ്റും രേഖ പരിഗണിച്ചിട്ടേയില്ല.
ക്രൈസ്തവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ലഭിച്ചതിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങള്‍, വിശേഷിച്ച് മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷ് ഭരണം വഹിച്ച പങ്കും വിശകലനം ചെയ്യാതെ ഏകപക്ഷീയമായി 'ന്യൂനപക്ഷങ്ങളെ' കുറ്റം പറയുന്ന സമീപനം അശാസ്ത്രീയമായി സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ദൃഷ്ടാന്തമായെടുക്കാം. വാസ്തവത്തില്‍, 'ന്യൂനപക്ഷ്രപീണനം' പറഞ്ഞ് ഒച്ചവെക്കുന്ന എസ്.എന്‍.ഡി.പി തെളിവായി നല്‍കുന്ന കണക്കുകള്‍ മുഴുവന്‍ സവര്‍ണപ്രീണനത്തിന്‍േറതാണ്. സുറിയാനികളെ സവര്‍ണരായി കാണുന്നതിനു പകരം മതാടിസ്ഥാനത്തില്‍ വിശേഷിപ്പിക്കുന്നതുതന്നെ 'ജാതി' എന്ന 'എത്‌നിക് ഐഡന്റിറ്റി'യെ കുറിച്ച് ശരിയാംവണ്ണം എസ്.എന്‍.ഡി.പി മനസ്സിലാക്കിയിട്ടില്ല എന്നാണ് സൂചിപ്പിക്കുന്നത്.

രാഷ്ട്രീയ പ്രതിനിധ്യം
'രാഷ്ട്രീയാധികാരം ഇല്ലായ്മയാണ് അവസരസമത്വത്തിലുള്ള പ്രധാന പ്രതിബന്ധം' എന്ന തിരിച്ചറിവുള്ള, 1945ലെ ആദ്യ അവകാശ പ്രഖ്യാപനം ഈ രേഖയിലും എസ്.എന്‍.ഡി.പി എടുത്തുചേര്‍ത്തിട്ടുണ്ട്. ആ രാഷ്ട്രീയാധികാരത്തില്‍ വിവിധ സമുദായങ്ങള്‍ക്കുള്ള പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പട്ടികകളായി നല്‍കിയിട്ടുമുണ്ട്. അതുപ്രകാരം കേരള നിയമസഭയില്‍ ഈഴവര്‍, നായന്‍മാര്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിംകള്‍, മറ്റുള്ളവര്‍, ഇവര്‍ക്ക് ജനസംഖ്യാനുപാതികമായി കിട്ടേണ്ട എം.എല്‍.എമാരുടെ എണ്ണം യഥാക്രമം 41, 17, 23, 32, 27 എന്നിങ്ങനെയാണ്. എന്നാല്‍ ലഭിച്ചത് യഥാക്രമം 30,30,29,26,25 എന്നിങ്ങനെയും. നായന്‍മാര്‍ക്കും ക്രൈസ്തവര്‍ക്കും കൂടുതല്‍ ലഭിച്ചു. നായര്‍ക്ക് 13 എണ്ണവും ക്രിസ്ത്യാനിക്ക് 6 എണ്ണവും. ഈഴവര്‍ക്ക് 11 എണ്ണവും മുസ്‌ലിംകള്‍ക്ക് 6 എണ്ണവും മറ്റുവര്‍ക്ക് രണ്ടെണ്ണവും കുറവുണ്ട്. എന്നാല്‍, 6 പേര്‍ കുറവുള്ള മുസ്‌ലിമിനെയും 6 എണ്ണം കൂടുതലുള്ള (സുറിയാനി) ക്രിസ്ത്യാനിയേയും 'ന്യൂനപക്ഷങ്ങള്‍' എന്ന ലേബലില്‍ ചേര്‍ത്തുപറഞ്ഞ് ബോധപൂര്‍വം(?) ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് രേഖ.
സ്ഥാനാര്‍ഥികളെ നിറുത്തുമ്പോള്‍ ഇരുമുന്നണികളും ജനസംഖ്യ കണക്കിലെടുക്കുന്നില്ല എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍, എങ്ങനെ കൂട്ടിയാലും കുറച്ചാലും സുറിയാനിഫനായര്‍ സ്ഥാനാര്‍ഥികള്‍ ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതലുണ്ടാകും എപ്പോഴും. എന്നാല്‍, കഴിഞ്ഞ പ്രാവശ്യം നായര്‍ ജനസംഖ്യ പ്രകാരം നല്‍കേണ്ട സീറ്റുകള്‍ എല്‍.ഡി.എഫ് അവര്‍ക്ക് നല്‍കിയിരുന്നില്ല. എന്നിരുന്നാലും ജയിച്ചു വരുമ്പോള്‍, ഇരുമുന്നണികളിലുമായി അവര്‍ക്ക് ജനസംഖ്യ അനുസരിച്ച് ലഭിക്കാനുള്ളതിലും കൂടുതല്‍ കിട്ടിയിട്ടുണ്ടാകും. മറിച്ച് പിന്നാക്കക്കാര്‍ക്ക് അത് ലഭിച്ചിട്ടുണ്ടാവില്ല. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഇരുമുന്നണികളും ചേര്‍ന്ന് 59 ഈഴവ സ്ഥാനാര്‍ഥികളെയും 53 മുസ്‌ലിം സ്ഥാനാര്‍ഥികളെയുമാണ് മല്‍സരരംഗത്തിറക്കിയത്. അതില്‍ യഥാക്രമം 30 (50.8%), 26 (49%) ഇങ്ങനെയായിരുന്നു വിജയം. 'വര്‍ഗീയ'സംഘടനയായ മുസ്‌ലിംലീഗ് ഇല്ലായിരുന്നെങ്കില്‍ മുസ്‌ലിം എം.എല്‍.എമാര്‍ പിന്നെയും വളരെ കുറയുമായിരുന്നു എന്നോര്‍ക്കണം. (ലീഗ് പിരിച്ചുവിട്ട് മുസ്‌ലിംകള്‍ 'മതേതര'സംഘടനകളില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത് എന്ന് ദേശീയവാദികളും കമ്യൂണിസ്റ്റുകളും പേര്‍ത്തും പേര്‍ത്തും പറയുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴെങ്കിലും പിടികിട്ടിയോ?) സുറിയാനികളെ സവര്‍ണരായി കാണാതെ ക്രിസ്ത്യാനികളായി മാത്രം വിലയിരുത്തുന്ന അതേ അബദ്ധമാണ്, മുസ്‌ലിംകളെ പിന്നാക്കസമുദായമായി കണക്കാക്കി കൂടെ നിര്‍ത്തേണ്ടതിന് പകരം 'ന്യൂനപക്ഷ'മായി മുദ്രകുത്തി അകറ്റിനിര്‍ത്തുന്നതിലൂടെ എസ്.എന്‍.ഡി.പി ആവര്‍ത്തിക്കുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിലും മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട എം.പിമാരെ ലഭിച്ചിട്ടില്ല. 4ഫ5 പേരെ ലഭിക്കേണ്ട സ്ഥാനത്ത് കേവലം 3 പേരെ മാത്രമേ കേരളം ജയിപ്പിച്ചുള്ളൂ (എതിരാളികള്‍ അമുസ്‌ലിംകളായ എല്ലാ മണ്ഡലങ്ങളിലും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു എന്നത് യാദൃച്ഛികമായിരിക്കാം). എന്നാല്‍ 'ദില്ലി നായര്‍' ഉള്‍പ്പെടെ നായന്‍മാര്‍ അഞ്ചുപേര്‍ പാര്‍ലമെന്റിലെത്തി; സുറിയാനികള്‍ 4 പേരും. ഈഴവര്‍ക്കും വലിയ പ്രാതിനിധ്യക്കുറവില്ലഫ5 എം.പിമാരെ ലഭിച്ചു. ചുരുക്കത്തില്‍ ഒരു വശത്ത് ഈ കണക്കുകള്‍ നല്‍കുകയും മറുവശത്ത് കടകവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തി അണികളില്‍ മുസ്‌ലിം വിരോധം വളര്‍ത്താനും ശ്രമിക്കുന്നതിലൂടെ മറനീക്കുന്നത് എസ്.എന്‍.ഡി.പിയുടെ ഹിന്ദുത്വ അജണ്ടയാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല.

എന്തുകൊണ്ട് മുസ്‌ലിം വിരോധം?
അവകാശ പ്രഖ്യാപന രേഖയില്‍ നല്‍കിയ പട്ടികകള്‍ പ്രകാരം മുസ്‌ലിംകള്‍ക്ക് ഒരുരംഗത്തും അവകാശപ്പെട്ടതിനേക്കാള്‍ കൂടുതല്‍ സീറ്റുകളോ സ്ഥാനങ്ങളോ ലഭിച്ചിട്ടില്ല. പല സ്ഥലത്തും ഈഴവരേക്കാള്‍ പിന്നിലാണ് അവരുടെ സ്ഥാനം. ആകെ കൂടുതലുള്ളത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം മാത്രമാണ്. അതും അവര്‍ക്ക് അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ അല്ല. എയ്ഡഡ്‌മേഖലയിലെ സ്‌കൂളുകളുടെ എണ്ണം വരുമ്പോള്‍ അവര്‍ക്ക് 238ന്റെ കുറവാണ് എസ്.എന്‍.ഡി.പി രേഖതന്നെ ചൂണ്ടിക്കാണിക്കുന്നത്. വസ്തുതകള്‍ ഇതൊക്കെയായിരിക്കെ 'മുഖ്യധാരാ' മാധ്യമങ്ങളെ അനുകരിച്ച് എസ്.എന്‍.ഡി.പിയും മുസ്‌ലിംകള്‍ക്കെതിരെ അണികളെ എരിവുകേറ്റാന്‍ ശ്രമിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണ്? ലൗ ജിഹാദ് മുതല്‍ സൂഫിയ മഅ്ദനി വരെയുള്ള വിഷയത്തില്‍ സംഘ് പരിവാര്‍ ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്?
അവസാനമായി ഒരു ചോദ്യം കൂടി: അവകാശപ്രഖ്യാപനരേഖയില്‍ പലയിടത്തും കാണുന്ന ഒരു പ്രയോഗമാണ് 'ഭൂരിപക്ഷ സമുദായങ്ങള്‍' എന്നത്. എന്താണ് എസ്.എന്‍.ഡി.പി ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്? സംഘ്പരിവാര്‍ പറയുന്ന 'ഭൂരിപക്ഷ സമുദായം' തന്നെയാണോ യോഗവും വിവക്ഷിക്കുന്നത്? അങ്ങനെയെങ്കില്‍ ഈ 'ഭൂരിപക്ഷസമുദായങ്ങളി'ല്‍ നായര്‍, അമ്പലവാസി, നമ്പൂതിരി മുതലായ സവര്‍ണ(മുന്നാക്ക)സമുദായങ്ങളും ഉള്‍പ്പെടുന്നുണ്ടാവുമല്ലോ! അവര്‍ക്ക് ഈഴവര്‍ക്കോ മറ്റ് ഒ.ബി.സികള്‍ക്കോ ഉള്ള എന്തെങ്കിലും അവശതകള്‍ ഉണ്ടോ എന്ന് എസ്.എന്‍.ഡി.പി വ്യക്തമാക്കണം. ഇല്ലെന്നാണ് ഉത്തരമെങ്കില്‍, അവരെയും കൂട്ടി ഇങ്ങനെ ഒരു പ്രയോഗം അവതരിപ്പിക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്?


Saturday, January 23, 2010
സുദേഷ് എം.ആര്‍. - മാധ്യമം
ഉത്തരാധുനിക വീക്ഷണം:
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് ഗുരുവചനം, ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത് പറയാന്‍

Wednesday, January 13, 2010

കെ എസ് മനോജിന്റെ ഉള്‍വിളി

             അപ്പോള്‍ കുരിശിങ്കല്‍ പറഞ്ഞു: വിവേകികളേ നിങ്ങള്‍ എന്നെ കേള്‍ക്കുവിന്‍. അറിവുള്ളവരേ, തിരുത്തല്‍രേഖകൊണ്ട് മുറിവേറ്റ ഇവന്റെ വചനങ്ങള്‍ക്കു ചെവി തരുവിന്‍. എന്റെ ഹൃദയം അടച്ചുവെച്ച വീഞ്ഞുപോലെയായിരുന്നു ഇത്രയുംനാള്‍. ഇപ്പോള്‍ എന്നില്‍ വചനം നിറഞ്ഞിരിക്കുന്നു. ആശ്വസിപ്പാന്‍ എനിക്ക് തുറന്ന് സംസാരിക്കണം. നീതിമാനും നിര്‍ദോഷിയുമായ ഇവന്‍ ദുര്‍വൃത്തരുമായി ഇനി സംഘം ചേര്‍ന്ന്
നടക്കയില്ല. വൈകിയാണെങ്കിലും വൈരുധ്യാധിഷ്ഠിത ഭൌതികവാദം കൊണ്ടുനടക്കുന്നവര്‍ ദുര്‍വൃത്തരാണെന്ന് ഈയുള്ളവന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവരോടൊപ്പം നടന്ന് പാതാളത്തില്‍ പതിക്കാതെ പ്രാണന്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞ ഈയുള്ളവന്റെ ഹൃദയപരമാര്‍ഥത വിളംബരം ചെയ്യുന്ന വചനങ്ങള്‍ക്കു
കാതോര്‍ക്കുവിന്‍.
           കടലിനും കായലിനും മധ്യേ നീണ്ടുനിവര്‍ന്നു കിടക്കുന്ന കിഴക്കിന്റെ വെനീസാണ് എനിക്കു നീക്കിവെച്ച ദേശം. ആലപ്പുഴയുടെ ആകാശത്തിലെ എല്ലാ പറവകളെയും എനിക്കറിയാം. പ്രബല പുരുഷാരമുള്ള പാര്‍ട്ടിയോടൊപ്പം കഴിഞ്ഞത് അഞ്ചുകൊല്ലം. കണ്ണീരോടെ വിതയ്ക്കുന്നവന്‍ ആനന്ദാരവത്തോടെ കൊയ്യുന്ന കാലം വരുമെന്ന് അവരെപ്പോലെ ഞാനും കരുതി. അവരുടെ കൂടാരത്തില്‍ നിത്യമായി വസിപ്പാന്‍ ഞാനോ വിചാരിച്ചിട്ടില്ല. അവരുടെ ചിറകിന്‍ കീഴില്‍ അഭയം പ്രാപിക്കാന്‍ കാത്തിരുന്നതുമില്ല. അവരുടെ ഉള്ളം വരണ്ട നിലംപോലെ എനിക്കായി ദാഹിച്ചാറെ ഞാന്‍ അവിടേക്കു ചെന്നു. അവര്‍ എന്നെ വിളിച്ചത് ആദര്‍ശത്തിന്റെ വെളുത്ത അങ്കിയണിഞ്ഞ് നാലുതവണ ലോക്സഭ കണ്ട സുധീരനെ തോല്‍പിക്കാന്‍. പക്ഷി കാണ്‍കെ വല വിരിക്കുന്നത് നിഷ്ഫലമാകയാല്‍ അവര്‍ എന്നെ തേടിവന്നു. അഭയം അര്‍ഥിക്കുന്നവനുനേരെ മുഖം തിരിക്കുന്നത് നീതിമാന്റെ ലക്ഷണമല്ല. തേടുന്നവരെ ഉപേക്ഷിക്കുന്നതും ചിതമല്ല. അതുകൊണ്ട് ഞാന്‍ അവര്‍ക്കൊപ്പം നിന്നു. ബലവാനും ബലഹീനനുമിടയില്‍ സഹായത്തിന് നിന്നെപ്പോലെ മറ്റാരുമില്ല എന്നവര്‍ നിലവിളിച്ചു. അവരുടെ ഉപായങ്ങള്‍ എനിക്കറിയാമായിരുന്നു. ഞാന്‍ ലത്തീന്‍കത്തോലിക്ക സഭയുടെ കുഞ്ഞാട്. സഭയുടെ കുഞ്ഞാടുകള്‍ അനാദിയായ കാലം മുതല്‍ക്കേ കോണ്‍ഗ്രസിനു വോട്ടുകുത്തി ശീലിച്ചവര്‍. എന്നിലൂടെ കുഞ്ഞാടുകളുടെ വോട്ടുകള്‍ കൈക്കലാക്കുകയായിരുന്നു അവരുടെ ഉപായം.
             പോരിനിറങ്ങുമ്പോള്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആലപ്പുഴ രൂപത പ്രസിഡന്റായിരുന്നു.മല്‍സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാമുദായിക സംഘടനാ നേതാവ് എന്ന നിലയില്‍ മുന്നിട്ടിറങ്ങി. വി.എം. സുധീരന്‍ എന്ന ഉഗ്രസിംഹം ഇരകിട്ടാതെ നശിക്കണമെന്നായിരുന്നു അവരുടെ ചിന്ത. സര്‍ക്കാര്‍ മെഡിക്കല്‍കോളജിലെ പണികളഞ്ഞ് പാര്‍ട്ടിയംഗം പോലുമല്ലാത്ത ഈയുള്ളവന്‍ ഗോദയിലിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിലുള്ള നീതിമാന്മാര്‍ അന്നു നെറ്റി ചുളിച്ചു. വടക്കുദേശത്ത് മനോജ് കുരിശിങ്കല്‍ എന്നു വിളിച്ച് അര്‍ത്തുങ്കല്‍ കുരിശിങ്കല്‍ വീട്ടിലെ കുഞ്ഞാടാണെന്ന് നാട്ടുകാരെ ഓര്‍മപ്പെടുത്താന്‍ പാര്‍ട്ടിക്കാര്‍ അന്ന് പ്രത്യേകം മനസ്സുവെച്ചു. തെക്കുദേശത്തെ മതേതരര്‍ക്കു വേണ്ടി ഡോ.കെ.എസ് മനോജ് എന്നുവിളിച്ചുകൊണ്ടും പ്രചാരണം നടത്തി. എങ്ങനെയായാലും ജയിക്കുമെന്ന സുധീരന്റെ പ്രത്യാശയെ ഒരു മരത്തെ എന്നപോലെ ഞാന്‍ പിഴുതെടുത്തുകളഞ്ഞു. ആയിരത്തി ഒമ്പത് വോട്ടിന് തോറ്റപ്പോള്‍ ആത്മാവില്‍ കൊടിയ വ്യസനം വന്ന് സുധീരന്‍ കരഞ്ഞു കരഞ്ഞു കട്ടില്‍ നനച്ചുവെന്നും കണ്ണീര്‍ കൊണ്ട് കിടക്ക കുതിര്‍ത്തുവെന്നും ആ വിലാപശബ്ദത്തില്‍ ആലപ്പുഴ വിറങ്ങലിച്ചുവെച്ചും ചരിത്രകാരന്മാര്‍ എഴുതിവെച്ചത് വായിച്ചിരിക്കുമല്ലോ.
            അങ്ങനെയാണ് ലോക്സഭയിലേക്ക് ജനങ്ങള്‍ വിധിച്ചതും ഉയരത്തില്‍ ഉപവിഷ്ടനായതും. ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ ഉണ്ടാകുന്നതിലധികം ആനന്ദം അത് ഹൃദയത്തില്‍ നിറച്ചു. മുഖസ്തുതി പറയുന്ന  ചുണ്ടുകളെയും ആത്മപ്രശംസ നടത്തുന്ന നാവുകളെയും വെറുക്കുന്നു. എങ്കിലും ഹൃദയവിശാലത കാരണം ഒരു  കാര്യം ഇവിടെ പറയാതിരിപ്പാന്‍ നിര്‍വാഹമില്ല. നാവുകൊണ്ടു വാഴാവുന്ന ലോക്സഭയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച സംസ്ഥാനത്തെ യുവ എം.പിമാരില്‍ ഈ കുരിശിങ്കലിന്റെ സ്ഥാനം ഒന്നാമതായിരുന്നു. കുട്ടനാട് കാര്‍ഷിക പാക്കേജ്, ചേര്‍ത്തല റെയില്‍വേ ബോഗി നിര്‍മാണ യൂനിറ്റ്, ആലപ്പുഴ കുടിവെള്ളപദ്ധതി,എം.പി ഫണ്ടിന്റെ കൃത്യമായ ഉപയോഗം^എല്ലാം ഈയുള്ളവന്റെ നേട്ടങ്ങള്‍. എന്റെ ചെയ്തികളെ ജനങ്ങളുടെ ഇടയില്‍ വര്‍ണിക്കുവാന്‍, എന്റെ പ്രഭാവത്തെ പാടി പ്രകീര്‍ത്തിക്കുവാന്‍ ഞാനാളല്ല. അതിന്റെ ഫലം എനിക്കു കിട്ടുക തന്നെ ചെയ്യും. ഉപകാരസ്മരണകള്‍ വേണ്ട വിധം കിട്ടാതിരുന്നില്ല. തുമ്പോളി ലോക്കല്‍ കമ്മറ്റിയംഗമായി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെടുക്കുകയോ ജില്ലാസമ്മേളന പ്രതിനിധിയാക്കുകയോ ചെയ്തില്ല. നല്ലവനും പരമാര്‍ഥിയുമാകയാല്‍ അതൊന്നും ചോദ്യം ചെയ്യാന്‍ പോയില്ല. വി.എസ് എന്ന കാലഹരണപ്പെടാത്ത പുണ്യാളന്റെ പ്രിയശിഷ്യന്‍ എന്ന പേരുദോഷം ഉണ്ടായിരുന്നു. പക്ഷേ, അല്‍പസ്വല്‍പം കൌശലം അറിയുന്നതുകൊണ്ടും ആ പാര്‍ട്ടിയില്‍ അത് കൈവശംവെക്കേണ്ടത് ആവശ്യമായതുകൊണ്ടും രണ്ടു ഗ്രൂപ്പിനോടും തന്ത്രപരമായ അകലം പാലിച്ചു.
       അങ്ങനെയാണ് കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നെയും നറുക്കു വീണത്. സീറ്റു നിര്‍ണയചര്‍ച്ചയില്‍ രണ്ടാമതൊരു പേരു വരാതിരിക്കാന്‍ മറ്റൊന്നും വേണ്ടായിരുന്നു. എന്നിട്ടിപ്പോള്‍ നോക്കൂ, ഹൃദയപരമാര്‍ഥതയുള്ളവരെ ഇരുട്ടില്‍ എയ്യുന്നതിനുവേണ്ടി ദുഷ്ടര്‍ വില്ലു കുലച്ചിരിക്കുന്നു. ഞാണിന്മേല്‍ അമ്പു തൊടുത്തിരിക്കുന്നു. എന്റെ പാനപാത്രത്തിലെ പൊള്ളുന്ന കാറ്റായി ആ തിരുത്തല്‍രേഖ അവതരിച്ചിരിക്കുന്നു. അത് എന്റെ മേല്‍ കനല്‍ക്കട്ടയും ഗന്ധകവും വര്‍ഷിക്കുന്നു. സൌമ്യശീലര്‍ക്കെതിരെ അവര്‍ വ്യാജവചനങ്ങള്‍ ചമയ്ക്കുന്നു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മതവിശ്വാസത്തിന് അവര്‍ വിലക്ക്
ഏര്‍പ്പെടുത്തിയിരിക്കുന്നു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത എനിക്ക് പാര്‍ട്ടി ഏര്‍പ്പെടുത്തിയ വിലക്കിന്റെ ന്യായം പിടികിട്ടുന്നില്ല. വിശ്വാസവും പാര്‍ട്ടിനയങ്ങളും തമ്മില്‍ ഒത്തു പോവുന്നില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ടു ജീവിച്ച അഞ്ചുവര്‍ഷം ഒരു ദൈവവിളിയായി കണക്കാക്കുന്നു. ഇപ്പോള്‍ ഒരു പിന്മടക്കത്തിന്റെ കാലമാണ്. അനവധി വിശ്വാസികള്‍ പാര്‍ട്ടിയില്‍ ഉണ്ട്. അവരുടെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു കൂടിയാണ് രാജി. അബ്ദുല്ലക്കുട്ടി ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ പോയതും വൈത്തീശ്വരനിലെ നാഡിജ്യോതിഷിയെ കണ്ടതും മത്തായിചാക്കോ അന്ത്യകൂദാശ സ്വീകരിച്ചിരുന്നുവെന്ന പള്ളിയുടെ വാദവും പാര്‍ട്ടി വെറുതെ തലവേദനയാക്കിയതാണ്. കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം പൂമൂടല്‍ കര്‍മം നിര്‍വഹിച്ചിട്ട് അധികകാലമായിട്ടില്ല. പ്രമാദമായ ആരോപണം തനിക്കെതിരെ ഉന്നയിച്ചതുപോലെയാണ് അന്ന് കോടിയേരി പ്രതികരിച്ചത്.ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് പറയുകയും ചെയ്തു.
        ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും എല്ലാ തീക്ഷ്ണയാഥാര്‍ഥ്യങ്ങളിലൂടെയും കടന്നുപോകുന്നവരെന്ന നിലയില്‍ പാരമ്പര്യമായി കൈവന്ന വിശ്വാസധാര അബോധതലത്തില്‍ വഹിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. അതൊരു കുറ്റമായി കാണാന്‍ കഴിയില്ല. ക്ലാസിക്കല്‍ കമ്യൂണിസത്തിന്റെ അയവില്ലാത്ത ഘടനയില്‍നിന്ന് വ്യവസ്ഥാപിത ഇടതുപക്ഷം പുറത്തുവന്നിട്ട് കാലമേറെയായി. പ്രത്യയശാസ്ത്ര നിലപാടുകളില്‍, സൈദ്ധാന്തിക അടിത്തറയില്‍നിന്നുള്ള പ്രകടമായ വ്യതിയാനങ്ങള്‍ ആവാമെങ്കില്‍ എന്തുകൊണ്ട് വിശ്വാസങ്ങളില്‍ അതു പാടില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. എന്നാണോ സി.പി.എം യാഥാര്‍ഥ്യത്തിലേക്കുണരുന്നത് അന്ന് മഹാസമൂഹത്തില്‍ വെച്ചു ഞാന്‍ പാര്‍ട്ടിക്കു സ്തോത്രം പറയും. പ്രബലമായ പുരുഷാരത്തില്‍നിന്ന് പാര്‍ട്ടിയെ സ്തുതിക്കും.
എഡിറ്റോറിയല്‍ (എന്നോടു നിലവിളിക്കുന്നു) - മാധ്യമം
Sunday, January 10, 2010

ഉത്തരാധുനിക വീക്ഷണം:
5 വര്‍ഷക്കാലം എം പി ആയിര്ക്കുംബോഴോ അധികാരത്തിന്റെ സുഖം അനുഭവിക്കുംബോഴോ രണ്ടാംവട്ടവും പാര്‍ട്ടി അവിടെ മത്സരിപ്പിച്ച്ചപ്പോഴോ അറിയാത്ത സി പി എമ്മിന്റെ മത വിദ്വേഷം രണ്ടാം വട്ടം മത്സരിച്ച് തോറ്റപ്പോ മാത്രമാണോ കെ എസ് മനോജിന് മനസ്സിലായത്‌.ശ്രദ്ദിക്കേണ്ട കാര്യം ഈ ഡോക്ടര്‍ 5 വര്‍ഷം മുന്‍പ് പാര്‍ട്ടി മല്സരിപ്പിച്ചതിന് ശേഷം മാത്രമാണ് മനോജ്‌ ഡോക്ടര്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ്‌ എടുത്തതെന്നതാണ്. ശരിയാണ് എല്ലാംകൊണ്ടും സി പി എമ്മിനിപ്പോള്‍ കണ്ടകശ്ശനിയാണ്, എന്നാല്‍ ഈ അവസരത്തില്‍ തന്റെ വകയും ഇരിക്കട്ടെ ഒരു കൊട്ട് എന്നനിലക്കാണോ ഇപ്പോഴത്തെ പെര്‍ഫോമന്‍സ് എന്നത് സാധാരണ പൌരന്മാര്‍ ചിന്തിക്കുന്നുണ്ടാവും. അല്ലെങ്കില്‍ ഇപ്പൊ ഇങ്ങിനെ ഒരു കൊട്ട് കൊടുത്താല്‍ വേറെ വല്ലവരും വല്ല ഓഫറും തന്നിട്ടുണ്ടോ എന്ന് സാധാരണക്കാരന്‍ ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ ഡോക്ടര്‍ സാറേ. എന്തായാലും മതത്തിന്റെ പേരില്‍ ഒരു കടും പിടുത്തം സി പി എമ്മിനില്ല എന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്, അത് അങ്ങനെ തന്നെ ആവുന്നതാണ് പാര്‍ട്ടിക്കും നല്ലത്‌.